Sunday, November 23, 2014

on Leave a Comment

Shree Shakthikaranam Story സ്ത്രീ ശാക്തീകരണം കഥ by Suresh Nair സുരേഷ് നായര്‍

ടി വി യില് നടക്കുന്ന ഷോയില് കണ്ണും നട്ടിരിക്കയാണ് രഘുനന്ദന്റെ ഭാര്യ രാജി. ആ ഷോയിലെ കഥാതന്ദു എന്തെന്നറിയാന് രഘുവും ഒന്ന് മിഴിപായിച്ചു ടി വി യിലേക്ക് ... അതുകണ്ട രാജി പറഞ്ഞു

'നോക്ക് രഘുവേട്ട ഇത് സ്ത്രീ ശാക്തീകരണം എന്ന വിഷയത്തെ പറ്റി പ്രശസ്തരായ സ്ത്രീ രത്നങ്ങള് അവതരിപ്പിക്കുന്ന പരിപാടിയാണ് ...
അതുകണ്ടോ അതില് പങ്കെടുക്കുന്നത് സാമൂഹ്യ പ്രവര്ത്തകയായ അന്നാമ ചാക്കോ, അഡ്വക്കേറ്റ് രാജില മേഡം പിന്നെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്ത്തിക്കുന്ന സുലേഖ ബീവിയും...'

കുറച്ചൊരു പരിഹാസത്തോടെ അവള് തുടർന്നു ......
"വീടുകളിൽ സ്ത്രീകളനുഭവിക്കുന്ന കഷ്ടപാടുകളാണ് വിഷയം ... വെറും അടുക്കളയിലും വീട്ടിലെ ചുവരുകൾക്കുള്ളിലും ഒതുങ്ങുന്ന എന്നെപോലുള്ള സ്ത്രീകളെ ഉത്ബോധിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രോഗ്രാമാണിത് ... വീടുകളില് ഒതുങ്ങിപോകുന്ന ഞങ്ങളെപോലുള്ളവരുടെ വിഷമങ്ങളൊന്നും
നിങ്ങൾക്കറിയേണ്ടല്ലോ..?."

അതുകേട്ട രഘു ചോദിച്ചു

"എന്റെ രാജി നിനക്കിവരെ ഒക്കെ നേരിട്ടറിയാമോ..? ഇവരെയൊക്കെ കണ്ടിട്ടുണ്ടോ നീ ...? ഇതന്റെ ഒക്കെ മറുപുറം എന്തെന്നറിയാമോ..? സത്യത്തില് ഇവരൊക്കെ ഇങ്ങിനെ ഷോകള് മാത്രമേ നടത്തുന്നുള്ളൂ... അല്ലാതെ ശരിയായ രീതിയില് ആർക്കുവേണ്ടിയും ഒന്നും ചെയ്യുന്നില്ല.. ഇവരൊക്കെ അവരുടെ സ്വാർഥ ലാഭത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്നവരാണ് ...സമൂഹത്തില് പലകാര്യങ്ങളിലും അവശതയനുഭവിക്കുന്ന എത്രയോ സ്ത്രീകളുണ്ട്....അവരുടെ നേരെ ഒന്ന് തിരിഞ്ഞു നോക്കുകപോലും ഇല്ല ഈ കൊച്ചമ്മമാര്. അതൊക്കെ പോകട്ടെ സ്ത്രീ ശാക്തീകരണം എന്നതുകൊണ്ട് നിങ്ങളുദ്ദേശിക്കുന്നതെന്താണ്...?

വീണ്ടും രഘു തുടർന്നു ..

ഒരു കാര്യം ചോദിച്ചോട്ടെ...? പുറത്തുപോയി ജോലി ചെയ്യുന്ന ഞങ്ങളെ പറ്റി നിങ്ങളാലോചിച്ചിട്ടുണ്ടോ ...? അവിടെ ഇരിക്കുന്ന ആ അന്നാമാ ചാക്കോ ഇല്ലേ അവരുടെ ഭർത്താ വ് ഒരു കോണ്‍ട്രാക്ടരാണ് ..... പൊള്ളുന്ന വെയിലിലും ഓടിനടന്നു ജോലി ചെയ്യിച്ചു കുടുംബം നോക്കുകയാണദ്ധേഹം
അതൊക്കെ പോകട്ടെ നമ്മുടെ കാര്യം തന്നെ എടുക്കാം. ഇന്നലെ നീ ഫോണ്‍ ചെയ്തു എന്നോട് പറഞ്ഞതെന്താ...? കൂളർ കേടുവന്നു ഫാനിനാണെങ്കില് ഭയങ്കര ചൂട്കാറ്റും എന്ന്... അപ്പോള് സമയം ഉച്ചക്ക് രണ്ടു മണി.. ആ സമയത്ത് ഞാനെവിടാണ് എന്ന് നീ ഓർത്തോ ,,? . ഒരു മാർക്ക റ്റിംഗ് എക്സിക്യൂട്ടീവ് ആയ ഞാന് ആ കൊടും ചൂടതു ബൈക്കില് പാർട്ടി വിസിറ്റ് നടത്തുകയായിരുന്നു ... രാവിലെ മുതല് ഉള്ള അലചിലാണ് അതെന്തിനുവേണ്ടിയാണ് നിനക്കും മോൾക്കും ജീവിതത്തില് ഒരു കുറവും വരാതിരിക്കാൻ അല്ലെ ....എന്നിട്ട് വൈകിട്ട് നീ എത്രമണിക്കാണ് ഭക്ഷണം കഴിച്ചത്... എട്ടരക്ക് അല്ലെ...? ഞാനോ പത്തുമണിക്കും... കാരണമെന്താ ഓഫീസില് നിന്ന് വന്നയുടനെ ഞാന് കൂളർ ശരിയാക്കികൊണ്ടുവരാൻ പോയി അതും നിങ്ങൾക്ക് വേണ്ടി അല്ലെ...

ഇനി നമ്മുടെ കാര്യം പോട്ടെ ... അപ്പുറത്തെ കുമാരേട്ടനോ...? തെങ്ങ് കയറ്റ തൊഴിലാളിയായ അദ്ദേഹം ദിവസവും സ്വന്തം ജീവൻ അപായപെടുത്തിയല്ലേ ജോലി ചെയ്യുന്നത് ... ഒരു ചെറിയ പിഴവ് മതി അദ്ധേഹത്തിന്റെ ജീവിതം തീരാന് ... പക്ഷെ ഭാര്യയേയും മക്കളെയും സംരക്ഷിക്കുന്നതിനും അവർക്കൊരു കുറവും വരാതിരിക്കുന്നതിനും വേണ്ടി അദ്ദേഹം ആ അപകടത്തിലൂടെ നടന്നു നീങ്ങുന്നു

ഉറ്റവരെയും ഉടയവരെയും വിട്ടു ഉറ്റവർക്കു വേണ്ടി ജീവിതത്തിലെ എല്ലാ സുഖങ്ങല്ക്കും ഒരു തടവറ തീർത്തു മണനലാരണ്യങ്ങളില് ജോലി ചെയ്യുന്ന എത്രയെത്ര മനുഷ്യ ജന്മങ്ങള് ... അവരാരും തങ്ങളുടെ സുഖ സൗകര്യങ്ങളനേവ്ഷിച്ചു പോകുന്നവരല്ല മറിച്ചു തങ്ങളുടെ പ്രിയപെട്ടവർക്ക് വേണ്ടി സ്വയം എരിഞ്ഞടങ്ങുകയാണ് ...

നിങ്ങളൊന്നു മനസ്സിലാക്കണം... രഘു തുടർന്നു ...

സ്ത്രീകള് തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുക്കള് ...മരുമകളെ സ്വന്തം മകളെ പോലെ കാണാൻ കഴിയാത്ത അമ്മായിഅമ്മമാര്, സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില് മരുമകളെ ശത്രുവായി കാണുന്നവർ ... അതുപോലെ തന്നെ സ്നേഹവും സംരക്ഷണവും ആവശ്യമുള്ള സമയത്ത് വൃദ്ധരായ അമ്മായി അമ്മമാരെ ശത്രുക്കളായി നോക്കികാണുന്ന മരുമക്കളുമെല്ലാം സമൂഹത്തിനു ഒരു ശാപമാണ്.. അതിനെ തിരിച്ചറിയുകയും അതിനെ നിർമാർജ നം ചെയ്യുകയുമാണ് ആദ്യം വേണ്ടത്. മനസ്സില് കൂടുകൂട്ടുന്ന അസൂയകൊണ്ട് സ്ത്രീകള് സ്ത്രീകലെതന്നെ ദ്രോഹിക്കുന്നു.... അങ്ങിനെ ജീവിതം നരകമാക്കി മാറ്റുന്ന സ്ത്രീകളെ തിരിച്ചറിയാത്തിതിടത്തോളം കാലം സ്ത്രീ ജന്മം ഒരിക്കലും ശാക്തീകരിക്കപെടുകയില്ല.....

സ്ത്രീ ശാക്തീകരണത്തിനു മുറവിളി കൂട്ടുന്ന നിങ്ങളറിയുന്നുണ്ടോ നിങ്ങളുടെയൊക്കെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി സ്വന്തം സുഖ ദുഖങ്ങള് മറന്നുകൊണ്ട് പ്രിയപെട്ടവരുടെ സുഖത്തിനും സന്തോഷതിനുമായി രാപകൽ ഓടിനടക്കുന്ന ഞങ്ങളെപോലുള്ള മനുഷ്യജന്മങ്ങളുടെ കഷ്ടപാടുകള് ....

സത്യത്തില് സ്ത്രീ ശാക്തീകരണമല്ല നിങ്ങൾക്ക് വേണ്ടത്... മറിച്ചു സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും പാഠങ്ങൾ സായത്തമാക്കുകയാണ് വേണ്ടത് ... കാരണം അമ്മായിഅമ്മ പോരിനും നാത്തൂന് പോരിനുമൊക്കെ ഇടയിൽ കഷ്ടപെടുന്ന ചിലരുണ്ട് അമ്മയെയും ഭാര്യയേയും ഒരുപോലെ സംരക്ഷിച്ചു സംതൃപ്തരാകെണ്ടുന്ന മകന്റെ കടമയുള്ള ഭർത്താക്കന്മാര് ....

രഘുവിന്റെ ഭാഷണം ആഴത്തിലൊന്നു പതിഞ്ഞു രാജിയുടെ മനസ്സിൽ ..... ഒരു നിമിഷം അവള് ചിന്തിച്ചു .... ശരിയാണ് ഒട്ടേറെ സുഖ -ദുഖങ്ങളിലൂടെ കടന്നുപോകുന്ന ജീവിതത്തിൽ സ്നേഹവും സംരക്ഷണവും നല്കുന്ന പുരുഷ ജന്മങ്ങൾക്കു മേൽ എന്തിനാണ് ഒരു ആധിപത്യം സ്ഥാപിക്കുന്നത് .... എത്രയൊക്കെ സ്ത്രീ ശാക്തീകരിക്കപെടുകയാണെങ്കിലും ഒരു പുരുഷന്റെസ്നേഹത്തിൽ മുങ്ങി കുളിക്കുവാനാണ് തന്നെപോലുള്ള ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത് ... കൊച്ചമ്മമാരുടെ ഇത്തരം ഷോകള് സ്ത്രീകളെ ശാക്തീകരിക്കുകയല്ല മറിച്ചു കുടുംബബന്ധങ്ങളില് വിള്ളലുണ്ടാക്കാനേ സഹായിക്കുകയുള്ളൂ

പിന്നെ ഒട്ടും താമസ്സിച്ചില്ല.. രാജി ടി വി ഓഫ് ചെയ്തു... എന്നിട്ട് കസേരയിലിരിക്കുന്ന രഘുവിന്റെ പുറകിലെതിയ അവള് അവനെ കെട്ടിപിടിച്ചുകൊണ്ട് കവിളിലൊരു മുത്തം നല്കികൊണ്ട് പറഞ്ഞു ....
"എനിക്കൊരു ശാക്തീകരണവും വേണ്ട ഈ സ്നേഹത്തിന്റെ കീഴിൽ , സുഖ ദുഖങ്ങള് പങ്കുവെച്ചു ഈ പാദങ്ങളില് എന്നുമൊരു അർച്ചനാ പുഷ്പമായ് തീരുവാനുള്ള ജന്മസാഫല്യം മതിയെനിക്ക് ''...

യാതാത്യത്തിന്റെ തിരിച്ചറിവിലേക്ക് നടന്നുകയറിയ രാജിക്കപ്പൊൾ അസാമാന്യ സൗന്ദര്യമുണ്ടെന്നു തോന്നി രഘുവിന് .....

0 comments :

Post a Comment

Related Posts Plugin for Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് - കഥകള്‍ കവിതകള്‍ നിരൂപങ്ങള്‍ ആശംസകള്‍ - Poem Story Criticism Greetings from Sruthilayam Facebook Group WordPress, Blogger...

Follow Us


SocialTwist Tell-a-Friend